ഇനിയും വന്നെത്താത്ത
വെള്ളപ്പൊക്കത്തില്‍
ഞാന്‍ നനഞ്ഞു കുതിര്‍ന്നു .
ഇനിയും യാഥാര്ത്ഥ്യമാകാത്ത
കല്ത്തുറുങ്കില്‍ ഞാന്‍
ബന്ധനസ്ഥനാണ്
ചതുരംഗ പലകയില്‍
കളിക്കാതെ തന്നെ ഞാന്‍
അടിയറവു പറഞ്ഞു
മധുചഷകത്തില്‍ നിന്നൊ-
രുതുള്ളി നുണയാതെ
ഞാനിന്നു മദോന്മ്മത്താനായി
പടക്കളത്തില്‍ കയറാതെ
ഞാനൊരു മുറിവേറ്റ
പടയാളിയായി
ഉണ്മയും മിഥ്യയും തിരിച്ചറിയാതെ
ഞാനിന്ന്,
ഒരു നിഴലെന്ന പോല്‍
ഞാനുണ്ട് ,എന്നാല്‍ ഇല്ല താനും !
No comments:
Post a Comment