Tuesday, October 27, 2009

എന്റെ മരണദിനത്തില്‍

എന്റെ മരണദിനത്തില്‍ ,
മയ്യത്ത് കൊണ്ടുപോകുമ്പോള്‍
ഈ ലോകത്തോടു വിടചോല്ലുന്നതില്‍
ഞാന്‍ വേദനിക്കുന്നു
എന്ന ചിന്ത വേണ്ട .

എനിക്കുവേണ്ടി കരയരുത് .
'ഹാ കഷ്ടം'എന്നാര്‍ത്തലക്കരുത്‌.
ചെകുത്താന്റെ പ്രലോഭനങ്ങളില്‍
കുടുങ്ങാതിരിക്കുക .

അകലുന്ന മയ്യത്തിനെ നോക്കി
'അവന്‍ നമ്മെ വിട്ടുപോകുന്നു'
എന്നു വിലപിക്കരുത്.
എനിക്കത് പുനഃസമാഗമത്തിന്റെ
നിമിഷങ്ങള്‍ .

എന്നെ നിങ്ങള്‍ മണ്ണില്‍ അടക്കുമ്പോള്‍
യാത്രാമൊഴി ചൊല്ലരുത് .
എനിക്കത് പരലോകത്തെ
കൂടിചേരലിനുള്ള മറ മാത്രം.

എന്നെ ഖബറിലേക്ക് താഴ്ത്തുമ്പോള്‍
നിങ്ങള്‍ ഉയര്‍ച്ചയെ കുറിച്ച് ചിന്തിക്കൂ .
അസ്തമയത്താല്‍ സൂര്യചന്ദ്രന്മാര്‍
ക്ഷയിക്കുന്നില്ലല്ലോ ?
നിങ്ങള്‍ക്കു അസ്തമയമായി
തോന്നുന്നത് ഉദയത്തിന്റെ
തുടക്കം മാത്രം .

ഖബര്‍ ഒരു തടവറയായി
നിങ്ങള്‍ക്ക് തോന്നാം.
എന്നാല്‍ അവിടെ ആത്മാവ്
സ്വതന്ത്രമാക്കപ്പെടുന്നു.

വിത്ത് മണ്ണിനടിയില്‍ പെട്ടാലെ
ചെടിയായി വളരൂ ,
അതുപോലെ മനുഷ്യനും.
തൊട്ടിയില്‍ ജലം നിറയാന്‍
അത് താഴേക്കിറക്കണം.

ആ ലോകത്ത് വാചാലനാകാന്‍
ഞാന്‍ ഇവിടെ നിശബ്ദനാകുന്നു.
ഇനി,
എന്റെ സംഗീതം
ആ അദൃശ്യലോകത്ത്
മാറ്റൊലിക്കൊള്ളട്ടെ.

No comments:

Post a Comment