വളര്ത്തമ്മയില്‍ നിന്നുമകറ്റിയ കുഞ്ഞ്
ക്ഷണനേരം കൊണ്ടവളെ മറക്കുന്നു.
ഭൂമിക്കടിയില്‍ ഉണ്ടുറങ്ങിയ വിത്ത്
പുറന്തോടു പൊട്ടിച്ച്
സൂര്യനുനേരെ തലയുയര്‍ത്തുന്നു.
അജ്ഞാതമായ പ്രകാശം നിറച്ച്
ആകാശ വീഥിയിലൂടെ സഞ്ചരിക്കുന്ന
ആ പേരിടാത്താരക പോലെ
നീയുമീ ദിവ്യപ്രകാശം രുചിച്ച്
വൈയക്തികങ്ങളാം പുറന്തോടു-
പൊട്ടിച്ചീ ബൗദ്ധികലോകത്തെത്തൂ .
No comments:
Post a Comment